Saturday, 11 March 2017

കാട്ടുപൂവ്‌



ഒരു നോക്ക് കാണുവാനായി ഞാൻ കേഴുന്നു,
അരികത്തെക്കെത്തുമോ കാട്ടുപൂവേ.
ഒരു നേരമെങ്കിലും നീയാ തീരത്തു
വന്നെന്നെ ഓർക്കുമോ കാട്ടുപൂവേ...
മരുഭൂമി കണ്ടു ഞാൻ ഇന്നിവിടെ നിൽകുമ്പോൾ, മരുപ്പച്ച തേടുന്നു കാട്ടുപൂവേ.

ഞാനവിടെ വരുമപ്പോൾ,ഓടി കിതച്ചു നീ
കരഞ്ഞടുത്തെത്തുമോകാട്ടുപൂവേ.
നെൽകതിർ നിറയുന്ന,പാടത്തുന്നോടി നീ
എൻ തോളിൽ ചായുമൊ കാട്ടുപൂവേ.
മഴയുള്ള  നേരത്തു മാറോടു ചെർന്നു നീ
കളിച്ചു ചിരിക്കുമോ കാട്ടുപൂവേ.
എന്നുമെൻ ചെറുവിരൽ മുറുക്കെ പിടിചു നീ
അരികിൽ നടക്കുമോ കാട്ടുപൂവേ.

ഒന്നങ്ങു വന്നിട്ടു തിരികെ ഞാൻ പോവുമ്പോൾ
കരയാതിരിക്കുമോ കാട്ടുപൂവേ...
അറിയിക്കില്ലെന്നിലെ വേദനകളൊട്ടുമെ,
ചിരിപ്പിക്കാം നിന്നെ ഞാൻ കാട്ടുപൂവേ...

കാലം കഴിഞ്ഞു ഈ തേൻവണ്ടു പോകുമ്പോൾ
ഇതളൊന്ന് പൊഴിക്കുമോ കാട്ടുപൂവേ.



കൊടുങ്ങല്ലൂർ



തൃശ്ശവപേരൂരിനും  കൊച്ചിക്കും ഇടയിലായ്
കൊടുങ്ങല്ലൂരെന്നൊരു നാടുണ്ട്.

നാടിനു  കാവലായ്‌ ചെരന്മാർ പണിതീർത്ത കൊടുങ്ങല്ലൂരാമ്മേട കാവുണ്ട്.
നാലു മൈലപ്പുറം ചെരമാനും,
പിന്നെ ഏഴു മൈലപ്പുറം തൊമസ്ലീഹ.

മഹോദയപുരമെന്നും  ക്രാങ്കന്നൂരെന്നും മുസരീസെന്നും പേരുമിതിന്

തലപ്പൊലിയും പൂയവും ഭരണിയും
തീരൊത്സവങ്ങളുടേം നാടുമിത്.

ചരിത്രമതു നോക്കിയാൽ ടിപ്പുവിൻ കൊട്ടാ
കുട്ടൻ തമ്പുരാൻ കലാലയവും.

കാവ്യത്തിൻ ഭംഗിയെടുത്തു നോക്കുകിൽ
ഭസ്കരൻ മാഷുടേ ശീലുകളും.

ഹാസ്യത്തിൻ ഭാവമൊന്നൊർത്ത്‌ നോക്കിയാൽ ബഹദൂർ ഇക്കതൻ വേഷപ്പകർച്ച.

പുഴയുണ്ട് തുരുത്തുണ്ട് ‌കടലുണ്ട് കടവുണ്ട്
കൊടുങ്ങലൂർന്നോരു നാടുണ്ട്.

തൃശ്ശവപേരൂരിനും  കൊച്ചിക്കും ഇടയിലായ്
കൊടുങ്ങല്ലൂരെന്നൊരു നാടുണ്ട്.