Monday, 7 December 2015

കണ്ണ് തുറക്കൂ....

ഹേ മാനിഷാദ.....

ഈ ഒന്നരാൾ പൊക്കത്തിൽ വെള്ളത്തിനടിയിൽ
നീ പിടിച്ചെടുത്ത പറമ്പുകളും....
നീ പണിത കെട്ടിടസമുച്ചയങ്ങളും നീ തന്നെ എടുത്തു കൊള്ളൂ.
പകരം പൊലിഞ്ഞ ജീവനുകൾ എനിക്ക്
നീ തിരിച്ചു തരിക...

പറ്റിയില്ലെങ്കിൽ  ആ കണ്ണൊന്നു തുറക്കൂ ....

ഏന്നിട്ട്, നിന്റെ തലമുറകൾക്ക് നാളെ  കഴിയാനുള്ള സ്വത്തല്ല, മറിച്ചു " നാളെകളെ " ആദ്യം ഉണ്ടാക്കുവിൻ.

പ്രകൃതിയെ പഴിക്കാതെ, നിന്റെ പ്രവൃത്തിയെ പഴിക്കുവിൻ...
നിന്റെ പിഴവുകളെ പഴിക്കുവിൻ.

കെട്ടിട സമുച്ചയങ്ങൾ നമുക്ക് വേണം,
ആഗോള വ്യവസായ ശാലകൾ നമുക്ക് വേണം.

അത്..... പുഴയെ മറന്നല്ല,വയലിനെ മറന്നല്ല, കുളങ്ങളെയും തോടുകളെയും മറന്നല്ല.....മറിച്ചു,

നാളെകളിലെ  കുഞ്ഞുങ്ങളെ ഓർത്ത്......

Monday, 12 October 2015

മൃഗീയത

അങ്ങനെയാണ് ഇവടെ വർഗീയത ഉണ്ടായതത്രേ.

എങ്ങനെ?

പുരാതന  പ്രമാണങ്ങളിൽ അതിരറ്റു വിശ്വസിച്ചു വന്നിരുന്ന ഒരു വിഭാഗം , തുടർന്ന് കൊണ്ടിരുന്നവ മാത്രമാണ് സത്യം എന്നും മറ്റുള്ളതൊക്കെ നീതിക്ക് നിരക്കാത്തതാണ് എന്നും ചിന്തിക്കുമ്പോൾ. പിന്നീട് വന്ന മറ്റൊരു മത വിശ്വാസിയുടെ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വാസ്യത തോന്നില്ല.

അങ്ങിനെ , അന്യന്റെ വിശ്വാസ പ്രമാണങ്ങൾക്കെതിരെ  വാദിച്ചാൽ, മറിച്ചും വാദിച്ചാൽ  അവിടെയാണ് വർഗീയത ഉടലെടുക്കുന്നത്.

വിശ്വാസ്യത തോന്നിയില്ലെങ്കിലും,  അംഗീകരിക്കാൻ പഠിക്കുമ്പോൾ, അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ എന്നാ നിലപാടാണെങ്കിൽ. എന്താകും??

മനുഷ്വത്യം ഉണ്ടാവും.

ഓ, അപ്പ വർഗീയത എന്ന് വെച്ചാൽ..,?

ച്ചാൽ, സങ്കുചിത മനസ്സിന്റെ ചിന്തിക്കാനുള്ള കഴിവില്ലായ്മയെ കുറച്ചു ആളുകൾ ചേർന്ന് ചൂഷണം ചെയ്യുന്ന പ്രക്രിയ.

അപ്പ മൃഗീയത?

അതു ചോദിച്ചാലും ഈ ഉത്തരം തന്നെ എഴുതിയാൽ മതി.....











Friday, 9 October 2015

# അഭിപ്രായ സ്വാതന്ത്ര്യം- ഒരു പട്ടിക്കഥ # വ്യക്തി സ്വാതന്ത്ര്യം- ഒരു പശുക്കഥ


# അഭിപ്രായ സ്വാതന്ത്ര്യം- ഒരു പട്ടിക്കഥ
# വ്യക്തി സ്വാതന്ത്ര്യം- ഒരു പശുക്കഥ
# വംശ നാശം - ഒരു മനുഷ്യക്കഥ


പട്ടി സംരക്ഷണത്തിൽ തന്റെതായ അഭിപ്രായം പറഞ്ഞ ശ്രീമതി രഞ്ജിനി ഹരിദാസ്‌ . ഒരു മൃഗസ്നേഹിയായ ആ വനിത  പറഞ്ഞ വാക്കുകള സോഷ്യൽ മീഡിയ വരവേറ്റത് അത് അവളുടെ കുടുംബ സ്നേഹം എന്ന് പറഞ്ഞാണ്. മൃഗങ്ങളെ ഒരു പക്ഷെ മനുഷ്യരേക്കാളും വലിയ സ്ഥാനത്ത് കാണാനുള്ള ജീവിത സന്ദർഭങ്ങൾ കഴിഞ്ഞു  വന്ന സ്ത്രീ ആയിരിക്കും അത്. അടച്ചാക്ഷേപം ഇന്നത്തെ സോഷ്യൽ മീഡിയയുടെ ഏറ്റവും റീച് ഉള്ള തന്ത്രം ആണ്.

"അവൾ തെരുവുകളിലൂടെ പോവാറില്ലലോ, കാറിൽ അല്ലെ യാത്ര.." അവളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു കൊല്ലണം"  എന്നൊക്കെ  ഫെയ്സ്ബൂകിൽ കമന്റ്‌ ചെയ്തവര്ക്ക് എന്താണ് ഹേ ?..രഞ്ജിനി ഹരിദാസ് ആണ് മദർ തെരേസ അല്ല...സുപ്രീം കോർട്ട് ജഡ്ജിയും അല്ല.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് ഇന്ത്യ. അഭിപ്രായങ്ങൾ വിധികൾ അല്ല. അത് ആരും പിന്തുടരുകയും വേണ്ട.

ബീഫ് തിന്നവനെ കൊന്നു തിന്ന രാജ്യം . ഒരു കുടുംബത്തിലെ നാഥനെ,ആ കുടുബത്തിന്റെ ദൈവത്തിനെ കൊന്നു, ഏതോ ദൈവത്തിൻറെ മൃഗത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന  ആർഷ ഭാരത സംസ്കാരം.
എന്ത് കഴിക്കണം എന്ന് ആ വ്യക്തിയുടെ ആഗ്രഹം പോലും തച്ചുടക്കുന്ന, വ്യക്തി സ്വാതന്ത്ര്യത്തിനെ അടിച്ചു അമർത്തുന്ന ഈ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ സുഖം മതിയായെന്നു തോന്നുന്നു.
അന്യന്റെ വിശ്വാസങ്ങളെ അംഗീകരിച് , സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ചു ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറ. വർഷങ്ങൾക്കപ്പുറം സൗദി എന്ന സ്വാതന്ത്ര്യത്തിന്റെ സുഖം അറിയാത്ത  രാജ്യത്തെ  ഇന്ത്യയിൽ റെപ്ലികെയ് റ്റു ചെയ്യാൻ ആണ് ശ്രമമെങ്കിൽ...നിങ്ങൾ ലക്ഷ്യത്തിലെത്തി ചേരുക തന്നെ ചെയ്യും.

ഈ പട്ടികളും, പശുക്കളും ഒരു ജനതയെ തെരുവിലിട്ട് തമ്മിലടിപ്പിക്കാൻ പോവുന്നു എങ്കിൽ...പട്ടികളുടെയും മറ്റു  നല്കാലികളുടെയും താഴെ തന്നെയാണു  മനുഷ്യര് . മുകളിലേക്ക് കിടന്നു തുപ്പുന്ന മാനവികത.

"ഹിന്ദു ഉണർന്നാൽ" എന്ന് പറയുന്നവർ " മനുഷ്യൻ ഉണർന്നാൽ " എന്ന് ചിന്തിക്കുന്നിടത്തെ, ഇന്ത്യ സമ്പൂർണ്ണ സ്വാതത്ര്യ ആവുകയുള്ളൂ.

സങ്കുചിത മനസ്സിന്റെ കപട സാമൂഹിക പ്രതിബദ്ധതയും , അന്ധ വിശ്വാസത്തിൽ ഊന്നി നില്കുന്ന അനാചാരങ്ങളും  വലിചെറിയുക തന്നെ വേണം.

എന്തൊക്കെ ആയാലും.... പശുക്കളെയും പട്ടികളെയും പോലുള്ള നാൽക്കാലികളെ  കൊല്ലാതിരിക്കാൻ ഒരു നിയമത്തെ ഞാൻ  ആഗ്രഹിക്കുന്നുമുണ്ട് . കാരണം ,അന്യൻറെ വിശ്വാസങ്ങളെ ചോദ്യം ചെചെയ്യുകയും , വർഗീയതയുടെ വിഷ വിത്തുകൾ സാധാ ജനങ്ങളിലേക്ക് പാകുകയും ചെയ്തു  തെരുവിലിറങ്ങി, പോരടിച്ചു, ലോക ജനതയുടെ മുൻപിൽ വെറും നാൽകാലികളാവൻ  പോകുന്ന സഹോദരന്മാരെ  ആ നിയമത്തിനു ഒരു പക്ഷെ രക്ഷിക്കാൻകഴിഞ്ഞെങ്കിലോ....?

അങ്ങനെ ഒരു വംശം നശിക്കാതിരുന്നാലോ!!!.

Wednesday, 30 September 2015

പ്രേമം വെകേഷൻ.



സീൻ 1.

കുറച്ചു താടി വെച്ച് നാട്ടിൽ ചെന്ന എന്നോട്,....

"ഓഒഒ.... മ്മടെ പ്രേമം ജോർജ് ആയിരിക്കും ലെ...എല്ലാ പഞ്ചായത്തിലും കാണാം ഇത് പോലെ 100 ടീംസ് ".

"ബ്രോയി...മെചുരിറ്റി കൂട്ടാൻ ആയിരിക്കും ലെ വെപ്പ് താടി. മീൻ  താടി വെപ്പ്."

"എന്താണ് ബ്രൊ, ഗൾഫിൽ സീൻ ആണ , കട്ട ശോകം ലുക്ക് ആണല്ല."

താടി വെക്കാൻ തൊന്നിയവൻ അത് വെച്ചപ്പ...അത് കൊണ്ട് ജാതകം എഴുതാൻ പോണവരാ  നിറയെ...

സീൻ  2.

"മച്ചാനെ.. നോക്കി പൊളിക്ക് ട്ടാ...അല്ലേൽ റോക്ക് ശശി ആവും".

ഇത് കൊച്ചിക്കാരൻ ഫ്രീക്കൻ ചങ്ക്  ബ്രോയുടെ അടുത്ത് ബൈക്ക് ഓടിക്കുമ്പോ പറയണതല്ല.. വീട്ടിൽ നാളികേരം പൊതിക്കാൻ വന്ന ഷുക്കൂറിന്റെ കയ്യീന്ന് അത് തെറിച്ചു പോയപ്പ മ്മ്ട ബവേട്ടൻ പറഞ്ഞതാ.

"പാരക്കുറ്റി ഈസ് സിമ്പിൾ ബട്ട് പവർ ഫൂൾ.."
നാളികേരം പോതിക്കണ  ചേട്ടന്റെ മറുപടി ആണ്...പ്രേമം തലയ്ക്കു പിടിച്ച് ബ്ലാക്ക് ഷർട്ടും വെള്ളമുണ്ടും പണി സമയത്ത് പോലും അഴിച്ചു വെക്കാത്ത ഐറ്റം ആണ്.....

അപ്പളാണ് ബവേട്ടന്റെ മോൻ വന്നു ഒരു പൊളി പൊളിച്ചത്...

"ഷുക്കൂരെ  നീ പൊളിച്ചോ...പഷേ ഒരു മാതിരി മലരിന്റെ പോലെ പകുതിക്ക് വെച്ച് അങ്ങ് ഇറങ്ങി പോയി മലരിലെ പണി കാണിക്കരുത് "

കണ്ക്ലുഷൻ.

പ്രേമം തലയ്ക്കു പിടിച്ച് ഷർട്ടും മുണ്ടും മാറ്റിയവന്മാര് പണ്ടാർനെങ്കിൽ ക്ലാരയെ അന്വേഷിച്ച്  തൃശൂർ പോയേനെ....എന്താലെ....അമരം കണ്ടു പൊറം കടലീ പോയി സ്രാവിനെ കൊണ്ടന്നാനെ.....

പെണ്ണ്  കാണാൻ പോകുന്നവന്മാര് വരെ..തിരിച്ചു വരുമ്പോ.. പറയനതാണ്, "മലരിന്റെ ചായ ഉണ്ട്.. മേരിയുടെ മുടി..."

പ്രേമോം മേരിയും അവന്റെ മലരും...

"പക്ഷേ...സെലിൻ.... സെലിൻ പാവോണ് ട്ടാ ..." 


Saturday, 12 September 2015

ഇന്നെന്റെ വീട്ടിൽ കറന്റ്‌ പോയപ്പോൾ.





'അയ്യോ പോയി'അടുക്കളയിൽ നിന്നും
അമ്മതൻ വിഷമ സ്വനതന്തുവെത്തി.
ഇന്നിനി എങ്ങിനെ മോരു കറിയുണ്ടാക്കുമുണ്ണി ഞാൻ.
ദൈവമേ ഈ കറന്റ് ഒന്ന് വേഗം വരുത്തിത്താ .


ടി വി റിമോട്ട് ഞാൻ അപ്പുറത്തേക്ക് എറിഞ്ഞു.
പുറത്തേക്കുള്ള പടി 6 എന്നു എണ്ണി.
10 അടിക്കപ്പുറം പുല്പ്റമ്പിലേക്കിറങ്ങി.
അച്ഛൻ നട്ട കൊള്ളി ഓരെണ്ണം പറിച്ചു.

അത് ഞാൻ അടുക്കളയിൽ കൊണ്ട് വച്ചപ്പോൾ ,
കറന്റ് ദെ വന്നു അമ്മ വൻ ഹാപ്പി.

മോരു കറിയുണ്ടാക്കാൻ മിക്സിയും
ഇന്ടക്ഷൻ കുക്കറും റെഡി ആയ്.
അമ്മ തൻ സന്തോഷം തിരിച്ച വന്നപ്പോൾ.

അപ്പുറതേക്കെറിഞ്ഞ റിമോട്ട് ഞാൻ എടുത്തു.
വീണ്ടും വിഡ്ഢി തൻ ലോകത്തെക്കെത്തി.

ഇന്ന് പോയ കറന്റ് നീ പോവാതിരിക്കു.
എന്റമ്മ തൻ സന്തോഷം വലുതാനെനിക്ക്.

സ്വാർത്ഥ ചിന്തയിൽ മറിച്ചൊന്നു പറയട്ടെ ഞാൻ.

ഇന്ന് പോയ കറന്റ് നീ ഇടക്കൊക്കെ പോവുക.
എൻ ജന്മ സുകൃതങ്ങൾ എനിക്ക് തിരിച്ച് നൽകുക.

Friday, 11 September 2015

പ്രവാസം.

എന്നുള്ളിൽ മുഴുവൻ നാട്ടിൻപുറം ആണെന്നെന്നെ  

മനസ്സിലക്കിതന്നതാണെൻ പ്രവാസം. 

ബന്ധങ്ങളും ബന്ധനങ്ങളും  എന്തെന്നെന്നെ  മനസ്സിലാക്കി 

തന്നതുമെൻ  പ്രവാസം.