Monday, 14 March 2016

ദേവു കൊച്ചണ്ടാത്തി....- മൈ ഫസ്റ്റ് ഗേൾ ഫ്രണ്ട്.

എന്റെ അച്ഛമ്മ!!

"എനിക്കെത്ര പെരക്കുട്ടികളുണ്ട് .. പക്ഷെ ഇങ്ങനാരും ചെയ്തട്ടില്ല  !!" എന്നെ പറ്റി  ഇടക്ക് അച്ഛമ്മ പറയണതാ...." ദേവു കൊച്ചണ്ടാത്തീ...ദേവകി ....ദേവു... "ഇങ്ങനൊക്കെ അച്ഛമ്മയുടെ ജനലിന്റെ അരികിൽ ചെന്ന് നിന്നു വിളിക്കുമ്പോ.

സ്നേഹ സമ്പന്നയാണ്എങ്കിലും ഇടക്കൊരു ദേഷ്യം വരും. വെപ്പുപല്ല് മാറ്റി വെച്ച് എത്ര ദേഷ്യം വന്നാലും വിഷമം ആവില്ല. കവിൾ ഒക്കെ നല്ല പഞ്ഞി പോലെ ആണ്.

കയ്യിലെ പഞ്ഞി കേട്ട് പോലുള്ള ഭാഗത്ത് തല വെച്ച് ഇരിക്കുമ്പോൾ ഉണ്ടായിരുന്ന തണുപ്പ് ഇപ്പളും  ഉണ്ട് നെറ്റിയിൽ.

ആരു വന്നാലും വയറു നിറച്ച ഭക്ഷണം കൊടുക്കണം എന്നുള്ളത് മാത്രമായിരുന്നു എനിക്കോർമയുള്ള എന്റെ അച്ഛമ്മയുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യം. അതുകൊണ്ട് തന്നെ അച്ചപ്പത്തിനും പപ്പടവടക്കും ഒക്കെ ഓണവും വിഷുവും വരെ കാക്കേണ്ടി വരാറില്ല.

അച്ചാച്ചന്റെ  പെൻഷൻ കിട്ടുന്ന ദിവസം വൈകീട്ട് പൊറോട്ടയുംകറിയും വാങ്ങാൻ പറഞ്ഞു കാശു തരും...പൊറോട്ട അത്ര ഇഷ്ടോണ്.


"Thirty days hath September,
April, June, and November.
All the rest have thirty one,
Except February alone,
Which has twenty-eight, in fine,
And each leap year twenty-nine."

മാസം എത്ര ദിവസുണ്ട്  എന്ന് ചോദിച്ചാൽ പാടി നോക്കുന്ന പാട്ടാണിത് അച്ഛമ്മയുടെ...അന്നത്തെ 7th പാസ്ആണ്. പതിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞിതാ..

അച്ഛമ്മക്ക് കൊറേ ശിങ്കിടികളുണ്ട്..അച്ഛമ്മ പറഞ്ഞാ എന്തും ചെയ്യുന്നവർ.ശാസനകളൊക്കെ സ്നേഹം മാത്രമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞവർ. അച്ചമ്മേടെ ഫ്രണ്ട്സാ കമലാക്ഷി അമ്മൂമ്മേം,ചക്കി അമ്മുമ്മേം പോലെ ഒരു പറ്റം അമ്മൂമ്മമാർ.

പെരക്കുട്ടികളിൽ എനിക്കാണ് അച്ഛമ്മയുടെ കൂടെ ഏറ്റവും നാൾ നിക്കാൻ പറ്റിയിട്ടുള്ളത്. അതുകൊണ്ട്  തന്നെ ഏറ്റവും തല്ലുപിടിച്ചതും എന്നോട് തന്നെയായിരിക്കുംകുറെ ദിവസത്തേക്ക് എവിടെ നിക്കാൻ പോയാലും, വേഗം തന്നെ തിരിച്ചു വരും.

മോഹൻ ലാലിനെ ഇഷ്ടം കൂടിയിട്ട്,  TV യിൽ മോഹൻലാലിൻറെ സിനിമ കണ്ടാൽ..എത്ര വയ്യെങ്കിലും " ശുഭം " എഴുതി കാണിച്ചിട്ടേ മുറിയിലേക്ക് പൊവൂ .

"വയ്യെങ്കിൽ പോയി കിടന്നൂടെ അച്ചമേ ?"

" ഏയ്‌ , മോഹൻലാൽ എന്ത് വിചാരിക്കും മോനെ ? " അച്ഛമ്മ പറയണതാ..

അവസാനകാലത്ത് അച്ഛമ്മയുടെ ലോകം കൊറേ സിനിമ പുസ്തകങ്ങളും, TV യും ,പ്രാർത്ഥനാപുസ്തകങ്ങളും ആയിരുന്നു. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ്. നോക്കി കഴിഞ്ഞ സിനിമ വാരികകളൊക്കെ എടുത്ത് പടം നോക്കും,പടങ്ങളോട് സംസാരിക്കും,ദേഷ്യപ്പെടും, ഉമ്മ കൊടുക്ക്കും.എടുത്ത് കിടക്കയുടെ അടിയിൽ വെക്കും. എല്ലാ പാട്ടുകൾക്കും, വർത്തമാനങ്ങൾകും താളം പിടിക്കണ അച്ഛമ്മയുടെ കൈകൾ ഞാൻ ഒരുപാടു മുറുക്കെ പിടിച്ചിട്ടുണ്ട്. ഒരു നിമിഷം എങ്കിലും കൈ ഒന്ന് അനക്കാതെ വക്കാനുള്ള മുറുകെ പിടിക്കൽ
.
പറ്റിയിരുന്നില്ല...

എന്നെന്ന്ക്കും ആയി കൈകൾ അനങ്ങതെയായി എന്ന് തിരിച്ചറിഞ്ഞ സമയത്ത്, വേർപാട്‌  ഉൾകൊള്ളാൻ മനസ്സ് വൈഷമ്യം കാണിച്ചപ്പോൾ, ജീവിത യാഥാര്ത്യങ്ങളുടെ കയ്പ് ഞാൻ അറിഞ്ഞു.

 വേർപാടുകൾ അല്ലേലും അങ്ങനെയല്ലേ? ഒരുപാടു ഓർമ്മകൾ തന്നു ചിരിച്ചു കൊണ്ട് വിഷമിപ്പിക്കും.

തൊട്ട് അടുത്ത ഉണ്ടായിരുന്നിട്ട് പെട്ടന്നൊരു ദിവസം അങ്ങു പോയപ്പോ ഉണ്ടായ വേദന വാക്കുകളിൽ പ്രതിഫലിപിക്കാൻ മാത്രം കഴിവുള്ളവനല്ല ഞാൻ. .

ഇപ്പോളും വരും, സ്വപ്നങ്ങളിൽ ഞാൻ കാണും, വരും ജന്മങ്ങളിലും എനിക്ക് കാണണം ഇതേ അച്ഛമ്മയെ.