Tuesday, 25 October 2016

അമ്മ

പുസ്തകം കൊണ്ട് വരാൻ മറന്നപ്പോൾ ടീച്ചർ ചോദിച്ചു,

ചോറു കൊണ്ട് വരാൻ മറന്നോ എന്ന്.

"ഇല്ല"

അതെന്താ മറക്കാഞ്ഞത് ?

"ചോറു ബാഗിൽ വെക്കുന്നത് അമ്മയും, പുസ്തകം ബാഗിൽ വെക്കുന്നത് ഞാനും ആണ് ടീച്ചർ."

തണൽ

അന്നു കൊണ്ടൊരാ-
മരത്തിന്റെ ‌തണലിന്നെനിക്ക് 
കാണുവാനൊക്കുമോ.

കാണുവാനൊക്കില്ല!
ഇനിയൊരിക്കലെങ്കുമെങ്കിലീ-

ചിന്ത തന്നെയല്ലെ നാളെകൾക്കാധാരം.

തോണികൾ

മനസിരമ്പുന്ന വേഗത്തിനാൽ എന്റെ
തോണികൾ തകിടം മറഞ്ഞു .
പ്രതീക്ഷകളും പ്രതിബന്ധങ്ങളും
അനുപൂരകങ്ങളായി ജീവിത വഴികളിൽ
കമ്പി വേലികൾ തീർത്തു.

ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.

നീ ഉണ്ടാക്കിയ തോണികൾ കടലാസ്സുകൊണ്ടല്ലേ?...
ഉരുക്ക്കൊണ്ടാല്ലലോ എന്ന്,.


പ്രതികാരം

എന്നിഛ ഞാൻ പറഞിട്ടാണു നീ
അറിഞ്ഞതെങ്കിൽ,
പ്രണയമല്ലത്‌, പരാജയമെന്നു ഞാൻ
പറയും.
എന്നിട്ട്‌,
നിൻ ആഗ്രഹം ഞാൻ അറിഞ്ഞത്നീ പറയാതെയാണെങ്കിൽ,

എന്റെ പ്രതികാരം പോലും പ്രണയം ആണെന്നു നീ മനസ്സിലാക്കുക.