Wednesday, 20 April 2016

കരിയും വേണം കരിമരുന്നും വേണം

കണ്ടോ നീ,

   പൊട്ടി ചീറ്റലുകളാൽ ജീവൻ പൊലിഞ്ഞത്,

   ആകാശത്ത് വിരിയാൻ തൊടുത്തത്‌ നെഞ്ചത്ത് വീണതു.

   അരുമയയുറ്റവാന്റെ ശേഷക്രിയകൾ മറ്റൊരു ശരീരത്തിൽ ചെയ്തത്.


കണ്ടോ നീ,

    ഒറ്റ കൊമ്പിൽ കോർത്ത്‌ മദയോട്ടം നടത്തിയത്.
  
    ഉത്സവപ്പറമ്പുകൾ ശവപ്പറമ്പ്‌കളായത്.


           കരിയും വേണം കരിമരുന്നും വേണം
                                    
           കരയാനിടവരാത്തവണ്ണമെന്നു മാത്രം.


            കരിമരുന്നു ഒരു നൂറു വാരക്കപ്പുറവും

            കരി  തണലിന്നടിയിലുമെങ്കിൽ 

            കരിയും വേണം കരിമരുന്നും വേണം


No comments:

Post a Comment